2012, ഡിസംബർ 27, വ്യാഴാഴ്‌ച

നഗ്നവാനരന്‍

കഴിഞ്ഞ ദിവസം ടൌണില്‍ നില്‍ക്കുമ്പോള്‍ ഒരു സായഹ്നപത്രം വില്‍പനക്കാരന്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ വിളിച്ചു പറയുന്നത് കേള്‍ക്കുകയുണ്ടായി
"ചൂടുള്ള വാര്‍ത്ത, ചൂടുള്ള വാര്‍ത്ത,കാമുകനെ കെട്ടിയിട്ട് യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കി"

- കൂടെ  അദ്ദേഹത്തിന്‍റെ വക ഒരു അപേക്ഷയും, "വാങ്ങി വായിക്കൂ സര്‍"

കുറെ നേരം അടുത്ത് വന്നു നിന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "സുഹൃത്തേ, ഇങ്ങനെയുള്ള വാര്‍ത്തകള്‍ ഇല്ലാത്ത ഒരു എഡിഷനുമായി വരൂ, ഞാന്‍ ഒരു പത്രക്കെട്ട് മുഴുവനും വാങ്ങാം"

- അയാള്‍ പോയ വഴി കണ്ടില്ല.

(അയാള്‍  ചിന്തിച്ചിട്ടുണ്ടാകും, ' ഇവനാരെടാ,ബുദ്ധൂസ്, ഈ വഹകളൊന്നും ഇല്ലാത്ത പത്രമോ? അതും സായാഹ്ന പത്രം?)

2011 ഒക്ടോബറില്‍ ഇവിടെ എഴുതിയ 'വിശേഷാല്‍പ്രതി' എന്ന തലക്കെട്ടോടു കൂടിയ കുറിപ്പിന്‍റെ പ്രാധാന്യമേറി വരുന്നു.

"There are one hundred and ninety-three living species of monkeys and apes. One hundred and ninety-two of them are covered with hair. The exception is a naked ape self-named Homo sapiens. This unusual and highly successful species spends a great deal of time examining his higher motives and an equal amount of time studiously ignoring his fundamental ones. He is proud that he has the biggest brain of all the primates, but attempts to conceal the fact that he also has the biggest penis, preferring to accord this honour falsely to the mighty gorilla. He is an intensely vocal, acutely exploratory, over-crowded ape, and it is high time we examined his basic behaviour".
- @ 1967 by Desmond Morris, in his classic, The Naked Ape

"നൂറ്റി തൊണ്ണൂറ്റി മൂന്ന് ജീവജാതി വാനരന്മാരും ആള്‍ക്കുരങ്ങന്മാരും ഉള്ളതില്‍ നൂറ്റി തൊണ്ണൂറ്റിരണ്ട് ജാതികളുടെയും ദേഹം രോമാവൃതമാണ്‌, ഒരേ ഒരു അപവാദം ഹോമോ സാപിയെന്‍സ് എന്ന മനുഷ്യ ജാതിയാണ്. ഈ പ്രത്യേക ജാതിയാകട്ടെ, തന്‍റെ അടിസ്ഥാന തത്ത്വങ്ങളെ മറന്നു കൊണ്ട് ഉയര്‍ന്ന ചിന്തകളെ പഠിച്ചും ലാളിച്ചും ജീവിച്ചു പോരുന്നു. സസ്തനികളില്‍ വച്ചേറ്റം വലുതും ശേഷിയുമുള്ള തലച്ചോര്‍ തനിക്കുണ്ടെന്ന് അഹങ്കരിക്കുന്നുണ്ടെങ്കിലും, ഏറ്റവും വലിയ ഒരു പുരുഷലിംഗത്തിന്‍റെ ഉടമയും കൂടിയാണ് താനെന്നുള്ള കാര്യം അതിസമര്‍ത്ഥമായി ഒളിപ്പിക്കുന്നു, മാത്രമല്ല, അതിന്‍റെ ബഹുമതി ഗോറില്ലക്ക്‌ നല്‍കുകയും ചെയ്യുന്നു. അതി വായാടിത്തവും അന്വേഷണത്വരയും ഉള്ള, എണ്ണത്തില്‍ വളരെക്കൂടുതലുള്ളതുമായ ഈ ജൈവജാതിയുടെ അടിസ്ഥാനസ്വഭാവങ്ങളെപ്പറ്റി പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു".

1967 - ല്‍ വിഖ്യാത ജന്തുശാസ്ത്രജ്ഞനായ ഡോ. ഡസ്മണ്ട് മോറിസ് തന്‍റെ 'നഗ്നവാനരന്‍' എന്ന പഠനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. ദിവസവും മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന അക്രമ വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മോറിസിന്‍റെ വാക്കുകള്‍ ഓര്‍ക്കാതെ നിവൃത്തിയില്ല.

നമ്മള്‍ 'ഒരു ജാതി' വൃത്തികെട്ട നഗ്നവാനരന്മാര്‍ തന്നെ, നിസ്സംശയം പറയാം.

ഡിസംബര്‍ 28, 2012