2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ ബസ്‌ ഷെല്‍ട്ടറിന്‍റെ ഉല്‍ഘാടനം

പാണ്ടമ്പറത്ത് കുന്ന് പഞ്ചായത്ത് കവലയില്‍ എം. എല്‍. എ. ഫണ്ട്‌ ഉപയോഗിച്ച് പണി തീര്‍ത്ത  ബസ്‌ ഷെല്‍ട്ടറിന്‍റെ ഉല്‍ഘാടനം മുഖ്യമന്ത്രി ശ്രീ ............ നിര്‍വ്വഹിച്ചു. ശ്രീ ............ ബഹു: എം.പി. ; ശ്രീമതി  ............ ബഹു:പൊതുമരാമത്ത് വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: യുവജനക്ഷേമ വകുപ്പ് മന്ത്രി; ശ്രീ ............ ബഹു: എം. എല്‍. എ.; ശ്രീമതി  ............ ബഹു: എം. എല്‍. എ.; ശ്രീ ............ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീ ............ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീമതി  ............ജില്ലാ പഞ്ചായത്ത് അംഗം; ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ക്ഷേമകാര്യം); ശ്രീ ............ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ആരോഗ്യം); ശ്രീ ............ ബ്ലോക്ക്‌ പഞ്ചായത്ത് അംഗം; ശ്രീമതി  ............ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌; ശ്രീ ............ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌; ശ്രീ ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ആരോഗ്യം); ശ്രീമതി  ............ ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയര്‍മാന്‍ (ക്ഷേമകാര്യം); ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീമതി ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ പഞ്ചായത്ത് അംഗം; ശ്രീ ............ ചെയര്‍മാന്‍, മൈനോറിട്ടി ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍, യുവജനക്ഷേമ ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍, മിനെറല്‍ ഡെവലപ്പ്മെന്റ് ബോര്‍ഡ്; ശ്രീ ............ ചെയര്‍മാന്‍,സര്‍വീസ് സഹകരണ ബാങ്ക്; ശ്രീ ............ ജില്ലാ കളക്ടര്‍;
ശ്രീ ............ ജില്ലാ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ അസിസ്റ്റന്റ്‌ പ്ലാനിംഗ് ഓഫീസര്‍; ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ആര്‍. ഡി. പി.); ശ്രീ ............ജില്ലാ വൈസ് പ്രസിഡന്റ്‌(ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ ജോയിന്റ് സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാകണ്‍വീനര്‍(ആര്‍. ഡി. പി.); ശ്രീ ............ സംസ്ഥാന കമ്മറ്റി അംഗം (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാകമ്മറ്റി അംഗം (ആര്‍. ഡി. പി.); ശ്രീ ............ പഞ്ചായത്ത്‌ ഘടകംപ്രസിഡന്റ്‌ (ആര്‍. ഡി. പി.); ശ്രീ ............ പഞ്ചായത്ത്‌ ഘടകം സെക്രട്ടറി (ആര്‍. ഡി. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ്‌ (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ സെക്രട്ടറി (ഐ. എന്‍. എസ്. പി.); ശ്രീ ............ ജില്ലാ പ്രസിഡന്റ്‌ (ജെ. പി. കെ.); ശ്രീ ............ ജില്ലാ വൈസ് പ്രസിഡന്റ്‌ (ജെ. പി. കെ.); ശ്രീ ............ ജില്ലാ സെക്രട്ടറി (ജെ. പി. കെ.); ശ്രീ..............സൌണ്ട് ആന്‍ഡ്‌ മൈക് ഓപ്പറേറ്റര്‍; ശ്രീ..............പന്തല്‍, സ്റ്റേജ് ആന്‍ഡ്‌ ഡെകറേറ്റര്‍; ശ്രീ...............ശ്രീലക്ഷ്മി ഹോട്ടല്‍ ആന്‍ഡ്‌ ടീ ഷോപ്പ്; ശ്രീ...............കൈരളി ഭാഗ്യക്കുറി അസോസിയേഷന്‍ പാണ്ടമ്പറത്ത് കുന്ന് മേഖലാ സെക്രട്ടറി,  എന്നിവര്‍ സംസാരിച്ചു.

ആര്‍. ഡി. പി. പിയില്‍ നിന്നും 2001-ല്‍ പുറത്താക്കപ്പെട്ട ശേഷം ബി. എം. സി. സംസ്ഥാന ഘടകം സെക്രട്ടറി ആയി, പിന്നീട് 2009-ല്‍  ആര്‍. ഡി. പിയിലേക്ക് തന്നെ തിരിച്ച് വന്ന ശ്രീ ............ന്‍റെ അസാന്നിധ്യം പരിപാടിയില്‍ ശ്രദ്ധേയമായി.

........................................................

പ്രചോദനം: പത്രവാര്‍ത്തകളും ചിലക്ഷണപത്രങ്ങളും 


പ്രിയപ്പെട്ട ഷര്‍മിള.....

14 വര്‍ഷങ്ങളായി നിങ്ങള്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തെപ്പറ്റി വായിച്ചറിഞ്ഞു മാത്രം പരിചയമുള്ള എനിക്ക് ഈ നീണ്ട ഇടവേളയിലെപ്പോഴെങ്കിലും നിങ്ങളെ ഓര്‍ക്കാന്‍ സമയം കിട്ടിയിട്ടുണ്ടെങ്കില്‍, അത് 'മൂക്കിലൂടെ തുളഞ്ഞകത്തേക്ക് കയറുന്നതായി കാണപ്പെടുന്ന ഒരു കുഴല്‍' ചിത്രങ്ങളിലോ ആശുപത്രികളില്‍ വച്ചോ കാണുമ്പോള്‍ മാത്രമായിരുന്നിരിക്കണം എന്നതൊരു വസ്തുതയാണ്. ഗവണ്മെന്റ് താങ്കള്‍ക്കും നാടിനും  അനുകൂലമായുള്ളൊരു തീരുമാനത്തിലെത്തും എന്ന്‍ പ്രതീക്ഷിക്കട്ടെ.

2014, ജൂലൈ 8, ചൊവ്വാഴ്ച

ഉപകാരസ്മരണ



വിശുദ്ധ യൂദാശ്ലീഹായും അല്‍ഫോന്‍സാമ്മയും ഏവുപ്രാസ്യമ്മയും കഴിഞ്ഞാല്‍ മലയാളക്കരയില്‍ ഏറ്റവും കൂടുതല്‍ ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ സ്വീകരിക്കുന്ന മൂന്ന് പേരാണ് പാസ്സ്പോര്‍ട്ട് വെരിഫിക്കേഷനു വരുന്ന പോലീസുകാരന്‍, കറന്‍റ് പോകുമ്പോള്‍ വീട്ടുകാര്‍ ഫ്യൂസ് കെട്ടാന്‍ വിളിക്കുന്ന ലൈന്‍മാന്‍, ടെലിഫോണ്‍ റിപെയെര്‍ ചെയ്യാനെത്തുന്ന ആള്‍ എന്നിവര്‍. ഓവര്‍ടൈം പണിയെടുക്കുന്ന ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും, നിങ്ങള്‍ക്ക് വേണമെങ്കില്‍ മതി എന്ന നാട്യവും (സത്യസന്ധരായ ഉദ്യോഗസ്ഥര്‍ പൊറുക്കുക).

ഇക്കൂട്ടര്‍ക്ക്‌ 'തങ്ങളുടെ ഒരു സന്തോഷത്തിനായി' ‘എന്തെങ്കിലും’ കയ്യില്‍ വച്ചോ, പോക്കറ്റിലിട്ടോ കൊടുക്കുന്ന പലരും ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍, വെയിറ്റര്‍ക്ക് രണ്ടു രൂപ കൊടുക്കുന്നത് കഴിയുമെങ്കില്‍ ഒഴിവാക്കും. കാരണം പറയുന്നതെന്തെന്നോ?, അതാണ്‌ രസം, അയാള്‍ ചെയ്യുന്ന ജോലിക്ക് ഹോട്ടലുടമ ശമ്പളം കൊടുക്കുന്നുണ്ട് പോലും!     

അഭ്യുദയകാംക്ഷി



രണ്ടു സുഹൃത്തുക്കള്‍ രണ്ടിടങ്ങളിലായി അല്ലെങ്കില്‍ രണ്ട് അപരിചിതര്‍ അടുത്തടുത്തായി വാടകക്ക് വീടുകള്‍ എടുക്കുന്നു. ഈ രണ്ട് കേസിലും അവര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ ചോദിക്കുന്ന ആദ്യ ചോദ്യം ‘താന്‍ വാടക എത്ര കൊടുക്കുന്നു?’ എന്നതായിരിക്കും. നില നില്‍ക്കുന്ന ഒരു സാമ്പത്തിക-സാമൂഹിക അന്തരീക്ഷത്തോട് താന്‍ എത്രമാത്രം അടുത്താണ് അല്ലെങ്കില്‍ അകലെയാണ് എന്ന് ഉറപ്പിക്കാന്‍ നമ്മള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നു. താന്‍ മാത്രം പറ്റിക്കപ്പെടരുത് എന്ന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. വേറൊരു തരത്തില്‍ പറഞ്ഞാല്‍ ആരൊക്കെയോ തന്നെ എപ്പോഴും പറ്റിക്കാന്‍ അല്ലെങ്കില്‍ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നലിലാണ് നമ്മള്‍ ഓരോരുത്തരും. അവര്‍ കൊടുക്കുന്നതിനേക്കാള്‍ വാടക തങ്ങള്‍  കൊടുക്കുന്നു എന്ന്‍ മനസ്സിലായാല്‍ ടെന്‍ഷന്‍ ആയി, ഇനി മറിച്ചാണെങ്കിലോ, അവരെ ടെന്‍ഷന്‍ അടിപ്പിക്കാതെ ഉറക്കവും വരില്ല. വീടിന്‍റെ കാര്യത്തില്‍ മാത്രമല്ല, ഉപ്പ് തൊട്ട് ബെന്‍സ്‌ വരെയുള്ള ഷോപ്പിംഗ്‌ കഴിഞ്ഞാലുമുണ്ട് ഈ താരതമ്യപഠനം. താന്‍ ‘സേഫ്’ ആണ് എന്ന്‍ എപ്പോഴും മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുക, കത്തുന്ന താടിയില്‍ നിന്നും ബീഡിക്ക് തീ പകരുക തുടങ്ങിയ കലാപരിപാടികളുമായി എവിടെ നിന്നോ കുറെ അഭ്യുദയകാംക്ഷികളും എത്തും അപ്പോഴേക്കും.

ഇപ്പറഞ്ഞതിന്‍റെ വേറൊരു വശം എന്തെന്നാല്‍, ആരൊക്കെയോ തന്നെ എപ്പോഴും ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍, ഏതു കാര്യവും ഭംഗിയായി നിര്‍വ്വഹിക്കാമെന്നുള്ള നമ്മുടെ ആത്മവിശ്വാസത്തെ എത്ര മാത്രം തകര്‍ക്കുമെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കാറില്ല.    

ഇനി വേറൊരു കൂട്ടരുണ്ട്. നമ്മള്‍ താമസിക്കുന്ന വാടക വീട്ടില്‍ വരും, ആദ്യ ചോദ്യം അത് തന്നെ, ‘ഇതിനെത്രയാ വാടക?’ അറിഞ്ഞിട്ടു യാതൊരു വിശേഷവുമില്ല, എന്നാലും അറിഞ്ഞില്ലെങ്കില്‍ ഉറക്കം വരില്ല എന്ന മട്ടാണ്. വാടക എത്രയെന്നു മറുപടി കൊടുത്താലോ? ഉടന്‍ വരും അടുത്ത ആത്മഗതം ‘ അത് ഇത്തിരി കൂടുതല്‍ അല്ലെ?’ അല്ലെങ്കില്‍ “ഇത്ര സൗകര്യങ്ങള്‍ ഉള്ള വീട് ഇത്രയും കുറഞ്ഞ വാടകക്ക് കിട്ടിയത്‌ ഭാഗ്യം തന്നെ’. ഇത്രയും കലാപരിപാടികള്‍ കഴിഞ്ഞാലേ, നമ്മള്‍ പകര്‍ന്ന ചായ പോലും കുടിക്കൂ.

അഭ്യുദയകാംക്ഷികള്‍ ഏറി വരുന്നു, സ്വകാര്യത എന്നത് കിടപ്പറയുമായി ബന്ധപ്പെട്ട 'എന്തോ' ഒന്ന് മാത്രമായി ഒതുങ്ങുകയാണോ? 


2014, ജൂൺ 7, ശനിയാഴ്‌ച

ജൂണ്‍ 5


ക്ഷമിക്കണം, കഴിഞ്ഞ പരിസ്ഥിതി ദിനത്തില്‍ ഞാന്‍ നട്ട മരത്തിന് എന്ത് പറ്റി എന്ന് നോക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞില്ല, പാഷന് വേണ്ടിയല്ല, മറിച്ച് ഫാഷന് വേണ്ടിയാണല്ലോ ഞാന്‍ അത് ചെയ്തത്, ചെയ്ത് കൊണ്ടിരിക്കുന്നതും........ 


2014, ഏപ്രിൽ 5, ശനിയാഴ്‌ച

ജനാധിപത്യം



സ്വന്തം മേന്മകള്‍ എണ്ണിപ്പറയാന്‍ ഇല്ലാത്തത് കൊണ്ടായിരിക്കും എതിര്‍ സ്ഥാനാര്‍ഥിയുടെ അല്ലെങ്കില്‍ പാര്‍ട്ടിയുടെ കുറ്റങ്ങള്‍ എണ്ണിയെണ്ണി നിരത്തുന്നത് അല്ലേ?

എനിക്ക് 4 കുറവുകള്‍ ഉണ്ടെങ്കിലെന്താ, 40 കുറവുകള്‍ ഉള്ള മറ്റവനേക്കാള്‍ ഭേദമല്ലേ ഞാന്‍?